Subscribe Twitter Twitter

Tuesday, October 26, 2010

ചോരപ്പൈതലിനെ തട്ടിക്കൊണ്ടു പോയി; പിന്നീട് തിരിച്ചു കിട്ടി

തളിപറമ്പ: തളിപറമ്പ ഗവന്മെന്ടു ഹോസ്പിറ്റലില്‍ വെച്ച് ഏഴു ദിവസം പ്രായമായ പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി. കുപ്പം സ്വദേശിനിയായ അസ്മ എസ.പി.യുടെ പെണ്‍കുട്ടിയെയാണ് തൂഒക്കം നോക്കാനെന്ന വ്യാജേന ഒരു സ്ത്രീ എടുത്തു കൊണ്ട് പോയത്. അരമണിക്കൂറിനു ശേഷവും കുട്ടിയെ തിരിച്ചു കിട്ടാതിരുന്നപ്പോള്‍ അന്വേഷിച്ചപ്പോഴാണ് ആശ്പത്രി അധിക്ര്തര്‍ വിവരമറിയുന്നത്.
ഉടനെ പോലീസുകാര്‍ക്കും ടിവി ന്യുസ് ചാനലുകാര്‍ക്കും വിവരം നല്‍കിക്കൊണ്ട് അന്വേഷണം ആരംഭിച്ചു. ഒടുവില്‍ തളിപറമ്പ സഹകരണ ആശുപത്രിയില്‍ വെച്ച് ഒരു സ്ത്രീ സ്വന്തം കുട്ടിയാണെന്ന് പറഞ്ഞു കൊണ്ട് കുട്ടിയെ അഡ്മിറ്റ്‌ ചെയ്യാന്‍ കൊണ്ട് വന്നു. സംശയം തോന്നിയ ഡോക്ടര്‍ താലൂക് ആശുപത്രിയില്‍ വിവരം അറിയിക്കുകയും അസ്മയുടെ പെങ്ങള്‍ വന്നു കുട്ടിയെ തിരിച്ചറിയുകയും ചെയ്തു. ചിറവക്ക് സ്വദേശിനിയായ സന്ധ്യയാണ് കുട്ടിയെ കൊണ്ട് പോയത്. സ്വന്തം ഗര്‍ഭം അലസിയപ്പോഴുണ്ടായ മാനസിക വിഷമത്തിലാണ് ഈ സ്ത്രീ ഇങ്ങനെ ചെയ്തെന്നു കരുതപ്പെടുന്നു. ഇവരെ പോലീസ് എത്തി അറസ്റ്റ് ചെയ്തുകൊണ്ട് പോയി.

 കുട്ടിയെ കാനാതയതറിഞ്ഞു ഹോസ്പിടലിനു മുന്നില്‍  തടിച്ചു കൂടിയ ജനക്കൂട്ടം.

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...